2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

വില


തിരക്കിനിടയിലൂടെ നടക്കുമ്പോഴും അവളുടെ വാക്കുകളായിരുന്നു മനസ്സില്‍
'എന്ത് വാങ്ങ്യാലും ഒന്ന് പേശി വാങ്ങനെ ഇങ്ങളെ പറ്റിക്കാന്‍ എളുപ്പാ "
അത് നീ തന്നെ പറയണം എന്ന് മനസ്സില്‍ ഓര്‍ത്തു.
'യെ ദേഖോ സാബ് അച്ഛാ മാല്‍ ഹെ'
കൊള്ളം നല്ല ഷര്‍ട്ട്‌ പീസ്  വില നോക്കി , ഇരുനൂറു രൂപ ! പയ്യന്‍ ഇടതടവില്ലാതെ എന്തോക്കൊയോ പറയുന്നുണ്ട് ഇരുനൂറു രൂപ എടുത്ത് തിരിച്ചു വച്ചു
"പേശി വാങ്ങണേ" ഇവള്‍ക്ക് വേറെ പണി ഇല്ലെ
നൂറു മതി ...സൊ ബായി
നടക്കില്ല സാബ് , പയ്യന്‍ വീണ്ടും തുണിയുടെ ഗുണം വര്‍ണ്ണിക്കുക ആണ്
"നൂറു , നൂറു മതി " മനസ് സമ്മതിക്കുന്നില്ല
"ശരി സാബ് നിങ്ങള്‍ മലയാളികളെ അങ്ങനെ പറ്റിക്കാന്‍ പറ്റില്ലാലോ" ,  അവന്‍ ഷര്‍ട്ട്‌ പീസ്‌ പൊതിയാന്‍ തുടങ്ങി
ഇനി ഇതു നൂറു രൂപക്കില്ലേ ,അല്ലെങ്ങില്‍ അവന്‍ എത്ര പെട്ടെന്ന് സമ്മതിക്കുമോ,
മനസ്സില്‍ സംശയം തലപൊക്കുന്നു   "പേശി വാങ്ങണേ " ശ്രീമതി ഉള്ളില്‍ നിന്നും മാന്തുന്നു.
പതുക്കെ പറഞ്ഞു "യെ  അച്ഛാ മാല്‍ നഹി, പചാസ്മെ മിലേഗ?" , അവന്റെ കണ്ണിലേക്കു നോക്കാന്‍ തോന്നിയില്ല 
"സാബ് വേണമെങ്ങില്‍ വാങ്ങു" പൊതിയഴിച്ച് അവന്‍ വേറെ അരോയോ തിരയാന്‍ തുടങ്ങി ഞാന്‍ ചുറ്റും നോക്കി, അവന്റെ ചുറ്റിലും നല്ല കച്ചോടം നടക്കുന്നു, അവന്റെ മുന്നില്‍ ഞാന്‍ മാത്രം
മനസ്സില്‍ ഉത്സാഹം നിറഞ്ഞു
 " അന്‍പതിനു ആങ്ങെങ്ങില്‍ മതി , അല്ലെങ്ങില്‍ വേണ്ട "
ഒരു പത്തു ഇരുപത് വയസു കാണും അവന് , രാവിലെ മുതല്‍ ഇന്‍ഷുറന്‍സ് പിടിക്കാന്‍ നടന്നിട്ട് ഒന്നും കിട്ടാത്ത എന്റെ മാനസികാവസ്ഥ ഞാന്‍ ഊഹിച്ചു ഇനിയും എനിക്കും പേശണം..
മനസില്ല മനസോടെ വീണ്ടും തുണിയെടുത്ത അവന്റെ കണ്ണില്‍ തന്നെ നോക്കി ഇത്തവണ
"ഇരുപത് , ഇരുപതിനാനെങ്ങി മതി " ശ്രീമതി മാന്തല്‍ നിര്‍ത്തിയിരിക്കുന്നു
അവനെന്ന്നെ തുറിച്ചു നോക്കി , വീട്ടില്‍ അവന്‍ വാങ്ങി കൊണ്ട് വരുന്നു അരിയും സബ്ജിയും നോക്കിയിരിക്കുന്ന അവന്റെ അമ്മയെയും പെങ്ങളയൂം ആ കണ്ണില്‍ ഞാന്‍ കണ്ടു, ഉത്സാഹം കൂടുന്നു.ഇപ്പോള്‍ ശ്രീമതി എന്നെ സാകൂതം നോക്കാന്‍ തുടങ്ങിയിരിക്കുന്നു. "ദേദോ, സാബ് " അവന്‍ കൈ നീട്ടി, ഒട്ടും മടിച്ചില്ല കീശയില്‍ നിന്നും ഒരു പത്തു രൂപ എടുത്തു നീട്ടി. മനസ്സില്‍ വല്ലാത്തൊരു ആഹ്ലാദം.അവനെന്നെ തുറിച്ചു നോക്കി ..പിന്നെ പെട്ടെന്നായിരുന്നു അതെ നോട്ടം നോക്കികൊണ്ട്‌ അവനാ ഷര്‍ട്ട്‌ ചുരുട്ടി എന്റെ മുഖത്തേക്ക് എറിഞ്ഞു "കൊണ്ട് പോടാ നീ ഒന്നും തരണ്ട ",ഹിന്ദിയില്‍ പറഞ്ഞത് അത്രയും എനിക്ക് മനസിലായി ബാക്കി നല്ലത് ഒന്നും ആവാന്‍ വഴിയില്ല,വല്ലാത്തൊരു വിറയലുണ്ടായിരുന്നു അവന്റെ സ്വരത്തിനും ശരീരത്തിനും ... ഉള്ളില്‍ ശ്രീമതി സ്തംഭിച്ചു പോയി എന്ന് തോന്നുന്നു ....പിന്നെ ഞാന്‍ മടിച്ചില്ല കുറച്ച ഉറക്കെ തന്നെ ചോദിച്ചു " എന്നാ പിന്നെ ഒന്ന് കൂടെ തരുമോ ?" 

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

സ്റ്റാറ്റസ്

രാത്രി ഏറെവൈകി ലാപ്‌ ടോപ്പില്‍ തലയും  വെച്ച്  ഒന്ന് മയങ്ങിപോയി, പുറത്താരോ  പതുക്കെ തട്ടിയപ്പോഴാണ് ഞെട്ടി ഉണര്‍ന്നത് ..കൈയില്‍ പുതിയ ആപ്പിള്‍ ഫൈവ് സിരീസുമായി വെളുക്കെ ചിരിച്ചു കൊണ്ട് ഒരാള്‍.
'ആരാ ?" 
പൂട്ടിയിട്ട വീട്ടില്‍ ഇയാള്‍ എങ്ങനെ കടന്നു എന്ന ഞെട്ടല്‍ പുറത്തു കാണിക്കാതെ ചോദിച്ചു
 "കാലന്‍, പോകാന്‍ സമയമായി," ഫോണില്‍ എന്തോ കാര്യമായി നോക്കി അദ്ദേഹം പറഞ്ഞു,
 " എന്തെങ്ങിലും അവസാന ആഗ്രഹം ?" 
'ഒരു പോസ്റ്റ്‌ ഇട്ടോട്ടെ ?'
ഫേസ് ബുക്കില്‍ അവസാന പോസ്റ്റ്‌ ഇടുമ്പോള്‍ കുടുംബവും കുട്ടികളും ഒന്ന് മനസിലേക്ക് വന്നതേ ഇല്ല... സ്റ്റാറ്റസ് അപ്ഡേറ്റ് ആയല്ലോ എന്ന ഒരു സമാധാനം മാത്രം ...ഹാവൂ  

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

മടക്കം



         'ഉള്ള കാശ് വല്ലയിടത്തും ഒളിപ്പിച്ചോ അല്ലെങ്ങി നാട്ടിലെത്തിയാല്‍ പണി പാളും' 
മൊയ്തീന്‍ ആദ്യമേ മുന്നറിയിപ്പ് തന്നിരുന്നു . 
         " ഇല നക്കി പട്ടിയുടെ ചിറിനക്കികള്‍ ഉള്ള സ്ഥലമാ മോനെ ഡിപോര്‍ട്ടേഷന്‍ സെന്‍റെര്‍""""""""'
അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ഒരാഴ്ച മുന്‍പ് തന്നെ തിരശീല വീണിരുന്നു ,  വിസയില്ലാതെ പണി എടുത്തതിനു പിടിച്ചതിനു ശേഷം ഒരാഴ്ച  ഡിപോര്‍ട്ടേഷന്‍ സെന്റെറില്‍ ......കവിളിലെ ചുവപ്പ് മാറിയിട്ട് കയറ്റി വിട്ടാല്‍ മതിയേ എന്നുമാത്രമായിരുന്നു അവിടുത്തെ പ്രാര്‍ത്ഥന.
          അവസാന ഒരു വര്‍ഷമാണ്‌ ഗള്‍ഫ്‌ ജീവിതം  ശരിക്കും  അറിഞ്ഞത്.പക്ഷെ ഒരു രാത്രി ഖത്തര്‍ പോലീസ്  കവിളില്‍ കൈവീശി രണ്ടെണ്ണം പൊട്ടിച്ച് വണ്ടിയില്‍ കയറ്റുമ്പോ എല്ലാവരുടെയും കണ്ണിലെ പകപ്പ് , എന്‍റെ ജീവിതം എന്താകും എന്ന് ആലോചിച്ചുള്ള ആദി അല്ലായിരുന്നു, വിസയില്ലാതെ ഒരാളെ പണിക്കെടുത്തത് കൊണ്ട്  കമ്പനിക്ക് എന്ത് പ്രശ്നം ഉണ്ടാകും എന്നായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, അവരുടെ കൂടെയുള്ള ഒരു വര്‍ഷം മാത്രമാ ജീവിച്ചു എന്ന് പറയാന്‍ പറ്റുന്നത്..ഇങ്ങനെ  ഒരു ദിവസത്തിന് കുറെ ആയി കാത്തിരിക്കുന്നു, വിസയില്ലാത്തവരെ തിരഞ്ഞു പിടിച്ചു നാട് കടത്തുന്ന ദിവസം, പിന്നെ ആ നാട്ടിലേക്ക് പ്രവേശനം ഇല്ല. അതുകൊണ്ട് തന്നെ ഏകദേശം എല്ലാ സാധനങ്ങളും നാട്ടിലേക്ക് പാര്‍സല്‍ ചെയ്തിരുന്നു.  കൈയ്യില്‍ ഒരു ബാഗ്‌ മാത്രം..അല്ലെങ്കിലും എന്ത് കൊണ്ടുവരാന്‍ കഴിയുമായിരുന്നു ..നട്ടപാതിരക്കു കയറി വന്നിട്ടാണ് വിളിച്ചിറക്കി കവിളില്‍ രണ്ടെണ്ണം പൊട്ടിച്ചത്..
            ട്രെയിന്‍ സ്റ്റെഷനിലേക്ക് അടുക്കുന്നു. ഇനി ഒരു സിഗ്നല്‍ കൂടി കഴിഞ്ഞാല്‍ കോഴിക്കോട്! അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാടും  വീടും.. പത്തു മണി കഴിഞ്ഞാല്‍ ഈ നഗരം ഉറങ്ങാന്‍ തുടങ്ങും, എല്ലാ നഗരങ്ങള്‍ക്കും ഉള്ള പോലെ ഒരു രാത്രിലോകം ഇവിടെയും  ഉണ്ടാക്കാം പക്ഷെ പുറത്തു നിന്നും നോക്കിയാല്‍  ഇവിടം വളരെ ശാന്തമാണ്. രാജന്‍ സര്‍ പറയുമായിരുന്നു " അതിന്റെ കാരണം അറിയുമോ പ്രശാന്ത്‌ ? നിങ്ങളുടെ നഗരത്തില്‍ തട്ടുകടകള്‍ കുറവാണ് !" രാജന്‍ സാര്‍ തിരുവനന്തപുരത്ത് പോലീസില്‍ ആയിരുന്നു അതാകാം എല്ലാറ്റിലും ഒരു പോലീസ് കണ്ണ് ... .
          കൈയ്യിലെ ഒരു ചെറിയ ബാഗും എടുത്തു പുറത്തേക്കു നടന്നു, ഇന്നെത്തും എന്ന് വീട്ടിലാര്‍ക്കും അറിയില്ല , അല്ലെങ്ങില്‍ അമ്മ ഉണ്ടാകുമായിരുന്നു,വാതില്‍ക്കല്‍ തന്നെ , ചോറ് ചൂടാക്കണോ ചപ്പാത്തി മതിയോ എന്നൊക്കെ ചോദിച്ച്... അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഈ നഗരത്തിനു വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ല. ഇവിടെ ഈ ബസ് സ്റ്റോപ്പില്‍ ഒരുപാട് വായിനോക്കി ഇരുന്ന ഒരു കാലം മനസിലേക്ക് ഓടി വരുന്നു. പതിയെ അവിടെ കുറച്ച് ഇരുന്നു. ഇനി ഇവിടുന്ന് ഒരു മുപ്പതു മിനിറ്റ് നടന്നാല്‍ വീട്ടിലെത്താം, ഓട്ടോക്ക് ഒരു അഞ്ചു മിനിട്ടില്ല പക്ഷെ ഇനി കൈയിലുള്ള പണം ഒന്നിനും തികയില്ല ... പാതയോരത്ത് ശാന്തരായി കിടന്നുറങ്ങുന്ന ഒരുപാട് പേര്‍, സ്വയം ചിരിച്ചു പോയി, വളരെ പെട്ടെന്ന്‍ തന്നെ പഴയ സ്വഭാവം തലപോക്കിയിരിക്കുന്നു, മറ്റുള്ളവരുടെ കാര്യം ഗണിച്ചു പറയുക , അമ്മ പറയുമായിരുന്നു " നീ ഉള്ള കാലത്ത് ജ്യോത്സം പഠിച്ചിരുന്നെങ്ങില്‍, ഇപ്പോ നന്നായേനെ " ഇതേ പോലെ കുറച്ച് കാലം ഞാനും കിടന്നതല്ലേ എന്ന് പെട്ടെന്ന് മനസിലേക്ക് കയറി വന്നു ...
         ഇടവഴിലൂടെ നടക്കുമ്പോ വെറുതെ ചുറ്റും നോക്കി, പണ്ടൊക്കെ ഈ വഴിയിലൂടെ ഏത് രാത്രിയില്‍ നടന്നു വരുമ്പോളും "പ്രശാന്തേ എന്തേ നേരം വൈകിയോ " എന്നുള്ള  ചോദ്യം എവിടുന്നോക്കൊയോ കേള്‍ക്കാമായിരുന്നു.. നാടിന്റെ നന്മ!. അഞ്ചു കൊല്ലം കൊണ്ട് ആരോക്കൊയോ പോയി , മീന്‍കാരന്‍ കോയ, പച്ചക്കറിക്കാരന്‍ പരമുനായര്‍ ഇങ്ങനെ ഓരോരുത്തര്‍.... അമ്മയുടെ ഓരോ കത്തും ഇങ്ങനെ ഓരോ വിശേഷങ്ങളും ആയാണ് എത്താറുള്ളത്..രാജന്‍ സാര്‍ പറയുന്ന പോലെ " ഇപ്പോ ഹായ് ഹലോ  എന്ന് പറയുന്ന ബന്ധമേ ഉള്ളു, സമയമില്ല ആര്‍ക്കും " അന്നത് കേട്ട് ചിരിച്ചിരുന്നു  എന്റെ അടുത്തുള്ളത് അത് മാത്രമാണല്ലോ  അന്ന് മാത്രമല്ല ഇന്നും..പക്ഷെ ഇന്ന് മുന്നില്‍ കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍  രാജന്‍ സാറിന്റെ ആ വാക്കുകള്‍ ആയിരുന്നു  ചെവിയില്‍ മുഴങ്ങിയത് ... പതിവില്ലാത്തവിധം  അതിനെന്തോക്കൊയോ അര്‍ത്ഥാന്തരങ്ങള്‍ ഉള്ളപോലെ .....